ഞാന്‍;
ഏകാന്തതയുടെ രാജകുമാരന്‍
എനിക്കവള്‍ രാജ്ഞി!
എനിക്കു മാത്രമായവള്‍
ഒരു കൊട്ടാരം പണിയിച്ചു
പ്രണയം കൊണ്ടു തീര്‍ത്ത
മനോഹരമായ കൊട്ടാരം!
ഋതുക്കള്‍ മാറിമാറി വന്നു
അവളുടെ പ്രണയത്തില്‍ ഞാന്‍
അലിഞ്ഞലിഞ്ഞു ചേര്‍ന്നു !
ഒടുവിലൊരു നാള്‍
ആ പ്രണയകൊട്ടാരത്തിനു ചുറ്റും
കാലമൊരു കോട്ട കെട്ടി
മനുഷ്യനിര്‍മ്മിതമായ കോട്ട!
അതറിയാതെ
ഞാനെന്‍റെ പ്രണയം
നെഞ്ചോടു ചേര്‍ത്തൊന്നു-
മറിയാതെ ഉറങ്ങി
അപ്പോഴുമെന്‍റെ രാജ്ഞി
എനിക്കു കാവല്‍ നില്‍പ്പുണ്ടാകു-
മെന്ന വിശ്വാസത്തില്‍
കോട്ടയിൽ നിന്ന് വേഗമെണീച്ച് പൊയ്ക്കൊള്ളൂ. പോലീസ് വരുന്നുണ്ട്, സദാചാരപ്പോലീസ്!
ReplyDeleteമാനസക്കൊട്ടാരത്തിലെ രാജ്ഞി
ReplyDeleteആശംസകൾ
ReplyDelete“എനിക്കു കാവല്‍ നില്‍പ്പുണ്ടാകു-
ReplyDeleteമെന്ന വിശ്വാസത്തില്‍ ”..വിശ്വാസം രക്ഷിക്കട്ടെ. വ്യക്തത തോന്നിയില്ല. ആശംസകള്‍ .