രാവ്....
നീലിച്ച് നീലിച്ച്
നിരുപമലഹരിയിലമാര്‍ന്നൊരു
"നിശാഗന്ധിയെ" തിരയുന്നു .
കാട്...
കുളിര്‍ന്ന് .... വിറച്ചൊരു
രാപ്പാടിച്ചുണ്ടില്‍ മയങ്ങുന്ന
ഉദയരഥമണയുന്നത് വരെ ....
നിന്റെ മാറില്‍ രണ്ട്
ഉണ്ണിച്ചുണ്ടുകളുമായി
ഞാനെന്റെ ദാഹമടക്കട്ടെ..
കാറ്റേ ...
ഉഷസിന്റെ കൈകളില്‍ തുങ്ങിയി -
ആല്മരക്കൊമ്പിന്റെ
തുമ്പത്ത് വരൂ ...
ഒരു ആലിലത്താളില്‍
കാല് വിരലുണ്ടുറങ്ങുന്ന
കാര്‍മേഘവര്‍ണ്ണനെ
എന്റെ പ്രാണനിലേക്ക്
ഊതി പടര്ത്തു ....
കുഞ്ഞി കവിതകള്‍ കൊള്ളാം. ഇതൊക്കെ ആ 'ഹൈക്കു' ടോകില്‍ കൊണ്ട് തട്ടികൂടെ?
ReplyDeleteആശംസകൾ
ReplyDeleteകൊള്ളാലോ സംഭവങ്ങള്‍...., ഇത് എനിക്ക് ഇഷ്ടമായി.... കുഞ്ഞി കവിത എന്നും കുഞ്ഞി കവിത ചേര്‍ന്ന വല്യ കവിത എന്നും പറയാം...
ReplyDelete