Saturday 5 May 2012

ജാലകം

എന്‍റെ ജാലക വാതില്‍
പാളിയോന്നില്‍
നി വരച്ചിട്ട ചിത്രം
വിഷാദ വര്‍ണ്ണങ്ങളില്‍
ചാലിച്ചെഴുതിയൊരു
നൊമ്പര ഗീതിപോലെ
എന്‍റെ പ്രാണനെ
പൊള്ളിച്ച്
ചിരിക്കുകയാണിപ്പോള്‍,

തുറന്നിട്ട വാതില്‍
പഴുതുകളിലൂടെ
കാറ്റിപ്പോള്‍ കുതിച്ചെത്തുന്നില്ല.
ഉദ്യാനങ്ങളിലുണര്‍ന്നെണിറ്റ
ഉണ്ണിപ്പുക്കളിപ്പോള്‍
സുഗന്ധം
കൊടുത്തയക്കുന്നുമില്ല.

അകലെ മലമുകളിലെ
മരക്കൊമ്പത്തിരുന്നു
രാപ്പാടി പാടിയിട്ടും
രാവ് നിശബ്ദത കൊണ്ടെന്നെ
ഭയപ്പെടുത്തുന്നു

ആകാശച്ചെരുവില്‍
അമ്പിളി പൂത്തിട്ടും
നിലാവ് എത്തിനോക്കുന്നു
പോലുമില്ല .

ഭാഗ്യം
ഹൃദയത്തിലിരുന്നൊരു
കാലന്‍ കോഴി
കൂവിവിളിക്കുന്നുണ്ട്
ഇനിയീ ജാലക
വാതില്‍ അടച്ച്
മുറിക്കുള്ളില്‍ ഞാന്‍
സുരക്ഷിതന്‍ ആകട്ടേ..

No comments:

Post a Comment