Saturday 5 May 2012

വഴികള്‍

തെക്കിനിയില്‍ നിന്നും
വളഞ്ഞും പുളഞ്ഞും
കണ്ണെത്താ
കരയിലേക്കൊരു
വഴി നീണ്ടു കിടപ്പുണ്ട്
 
നൊന്തു നൊന്തു
പിടഞ്ഞപ്പോഴും
വയറോഴിയുന്ന
വിലയറ്റ മുത്തിനെ
പുണരാന്‍
തവിച്ചു തൂവിയൊരു
മാതൃഹൃദയത്തെ
ഏതു തിരിവിലാണ്
ഞാന്‍ ഉപേക്ഷിച്ചത്

വഴിവക്കിലെവിടെയോ
ആത്മതൃഷ്ണകളെ
അരൂപിയായൊരു
മൌനപൂട്ടില്‍ തിരുകി
ചിരിച്ചു
കളികുന്നുണ്ടൊരു ബാല്യം

തുലാവര്‍ഷങ്ങളില്‍
ആത്മ്ഹര്‍ഷയായി
വൃചികകാറ്റിന്‍റെ
കൈകളിലേറി വരുന്നൊരു
ശരണഘോഷം
ഏതു വളവില്‍ വച്ചാണ്
ഹിമാപുതപ്പുമൂടിയെന്‍
ഹൃദയം കുളിര്‍പ്പിച്ചത്

പ്രണയത്തിന്‍റെ 
പ്രളയ വേഗങ്ങള്‍
ഒലിച്ചുപോയ
കൈവഴികളില്‍ ,
വാത്സല്യത്തിന്‍റെ
ചൂണ്ട് വിരല്‍
തുമ്പില്‍ തൂങ്ങി
പിച്ചനടന്ന ചെമ്മണ്‍
വഴികളില്‍ എവിടെയോ
കളഞ്ഞു പോയൊരു ബാല്യം ..

ഓര്‍മകളെ തിരസ്ക്കരിച്ചു
ഉണരുന്നതൊരു
"ഹെയര്‍ പിന്‍ "
വളവിലേക്ക്
മുന്നില്‍ നീണ്ടു നിവര്‍ന്നു
കിടകുന്നുണ്ടൊരു
നാലുവരി പാത

ജീവിതമിപ്പോള്‍
കുതറി പിടയുന്നുണ്ട്‌ ...
കൊതിച്ചു കരയുന്നുണ്ട്
വഴിമാറി കാട്ടുവഴികളിലൂടെ
ഓടി അകലങ്ങളില്‍ മറയാന്‍

No comments:

Post a Comment